ഡൽഹി: ഇന്ന് പാർലമെന്റിൽ പാസ്സായ കാർഷിക ബില്ലുകൾ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ല് രാജ്യത്തെ കർഷകരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അവതരിപ്പിച്ചത്.
അതേസമയം ബിൽ അവതരണ വേളയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ബില്ലുകൾ ചർച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് രാജ്യസഭയിൽ അരങ്ങേറിയത്. രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ പ്രതിഷേധക്കാർ ബില്ലിന്റെ കോപ്പികൾ കീറിയെറിയുകയും രാജ്യസഭാ ഉപാധ്യക്ഷന്റെ മുമ്പിലുണ്ടായിരുന്ന മൈക്ക് നശിപ്പിക്കുകയും ചെയ്തു. .രാജ്യസഭാ മാർഷലുകൾ അവരെ തടയാൻ ശ്രമിക്കുമ്പോൾ എംപിമാർ അവരെ തടഞ്ഞു. കോലാഹലം കണ്ട് രാജ്യസഭയുടെ നടപടികൾ ഡെപ്യൂട്ടി ചെയർമാൻ മാറ്റിവച്ചു.
കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍. കാര്‍ഷികവിളകള്‍ വില്‍ക്കാനുള്ള ചന്തകള്‍ക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വില്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് കാര്‍ഷിക ബില്‍. വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് രണ്ടാമത്തെ ബില്‍. തങ്ങളുടെ ഉത്പ്പാദനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതാണ് പുതിയ ബില്‍.
Discussion about this post