ചൈന അതിർത്തിയിൽ പട്രോളിങ് നടത്താൻ ഒട്ടകങ്ങളെ ഉപയോഗിക്കാൻ തീരുമാനിച്ച് ഇന്ത്യൻ സൈന്യം.ലഡാക് മേഖലയിലെ ദുഷ്ക്കരമായ അതിർത്തിയിലെ പട്രോളിങ്ങിനായിരിക്കും സൈന്യം ഇവയെ ഉപയോഗപ്പെടുത്തുക. മുതുകിൽ ഒറ്റ മഴയുള്ളതും ഇരട്ട മുഴയുള്ളതുമായ ഒട്ടകങ്ങളെ പരീക്ഷണ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തിരിക്കുന്നത്.മൂന്നുദിവസം ജലപാനമില്ലാതെ നിഷ്പ്രയാസം പിടിച്ചുനിൽക്കും എന്നതാണ് ഇവയുടെ പ്രത്യേകത.
ഡിആർഡിഒയുടെ ഗവേഷണാനന്തരമുള്ള നിർദ്ദേശപ്രകാരം, ഇരട്ട മുഴയുള്ള ബാക്ട്രിയൻ ഒട്ടകങ്ങളെ ആണ് പ്രധാനമായും സൈന്യം ആശ്രയിക്കുക.സമുദ്രനിരപ്പിൽ നിന്നും 12,000 മുതൽ 17,000 അടി ഉയരത്തിൽ വരെ സഞ്ചരിക്കുന്നവയാണ് ഈ വിഭാഗം ഒട്ടകങ്ങൾ. ഏതാണ്ട് 12 കിലോമീറ്റർ ദൈർഘ്യമുള്ള പട്രോളിംഗിൽ,170 കിലോ ഭാരം വരെ ആയാസരഹിതമായി ഇവർ ചുമക്കും.കിഴക്കൻ ലഡാക്കിൽ ഇതുസംബന്ധിച്ച പരീക്ഷണങ്ങൾ വിജയകരമായി നടപ്പിലാക്കിയതിനു ശേഷമാണ് ഡിആർഡിഒ ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. ഉയർന്ന മേഖലകളിലെ പ്രതിരോധ ഗവേഷണത്തിനു ചുക്കാൻ പിടിക്കുന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ അൾട്ടിട്യൂഡ് റിസർച്ച്, ഇത്തരം ഒട്ടകങ്ങളെ പരമാവധി ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
Discussion about this post