ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ നടന്ന പ്രതിഷേധം ആസൂത്രിതമെന്ന് ഡൽഹി പോലീസ്. ഷഹീൻബാഗ് സമരത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസക്കൂലി നൽകിയാണെന്ന് ഡൽഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
കലാപത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയവരാണ് ജാമിയ മിലിയ സർവകലാശാലയ്ക്കടുത്ത് അണിനിരന്ന പ്രതിഷേധക്കാർക്ക് ദിവസക്കൂലി നൽകിയതെന്നും സമരം മതേതരമാണെന്ന് വരുത്തി തീർക്കാനാണ് സ്ത്രീകളെ പങ്കെടുപ്പിച്ചതെന്നും കുറ്റപത്രത്തിൽ ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെയുൾപ്പെടെ പങ്കെടുപ്പിച്ച് ഡിസംബറിൽ നടത്തിയ ഷഹീൻബാഗ് സമരം പരാജയമായിരുന്നു. വാട്സ്ആപ്പ് ചാറ്റുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഷഹീൻബാഗ് സമരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചതെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു.
Discussion about this post