ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. ജനറൽ അസംബ്ലിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യയുടെ പ്രതിനിധി ഇറങ്ങിപ്പോയി. കശ്മീർ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്താൻ പ്രധാനമന്ത്രി വിമർശിച്ചപ്പോഴാണ് ഇന്ത്യൻ പ്രതിനിധിയായ മിജിതോ വിനിദോ പ്രതിഷേധിച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയത്.
പിന്നീട് നടന്ന മറുപടി പ്രസംഗത്തിൽ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വിനിദോ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടെ നടക്കുന്ന നിയമങ്ങളും നടപടികളും ഇന്ത്യയുടേയും മാത്രം ആഭ്യന്തര കാര്യമാണ്. നിലവിൽ കശ്മീരിലും നിലനിൽക്കുന്ന ഒരേയൊരു പ്രശ്നം പാകിസ്ഥാനിലെ കടന്നുകയറ്റം മാത്രമാണെന്നും വിനിദോ ജനറൽ അസംബ്ലിയിൽ പ്രസംഗിച്ചു. നിയമ വിരുദ്ധമായി പിടിച്ചു വെച്ചിരിക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ പാകിസ്ഥാൻ ഉപേക്ഷിക്കാൻ തയ്യാറാവണമെന്നും, പാകിസ്ഥാനിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും ഇന്ത്യൻ പ്രതിനിധി മുന്നറിയിപ്പു നൽകി. ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യം എന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ച വിനിദോ, ഭീകരതയെ സഹായം നൽകുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
#WATCH Indian delegate at the UN General Assembly Hall walked out when Pakistan PM Imran Khan began his speech. pic.twitter.com/LP6Si6Ry7f
— ANI (@ANI) September 25, 2020
നയതന്ത്രപരമായ ഏറ്റവും നിലവാരം കുറഞ്ഞ നടപടിയാണ് ഇമ്രാൻഖാന്റെയെന്ന് ചൂണ്ടിക്കാണിച്ച യുഎന്നിലെ ഇന്ത്യൻ സ്ഥിരാംഗം ടി.എൻ തിരുമൂർത്തി, കശ്മീർ വിഷയം ഉന്നയിച്ച ഇമ്രാൻ ഖാന് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയതെന്ന് പറഞ്ഞു. അസത്യ പ്രചരണവുമായി ഇറങ്ങിയിരിക്കുന്ന പാകിസ്ഥാൻ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നും തിരുമൂർത്തി ട്വിറ്ററിൽ രേഖപ്പെടുത്തി.
PM of Pakistan statement a new diplomatic low – at 75th UN General Assembly. Another litany of vicious falsehood, personal attacks, war mongering and obfuscation of Pakistan’s persecution of its own minorities & of its cross-border terrorism. Befitting Right of Reply awaits.
— Amb T S Tirumurti (@ambtstirumurti) September 25, 2020
Discussion about this post