ചോദ്യം ചെയ്യലിനിടയിൽ ‘ഇമോഷണൽ കാർഡ്’ ഇറക്കരുതെന്ന് ദീപിക പദുക്കോണിനോട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. എൻസിബി ചോദ്യം ചെയ്യുന്നതിനിടയിൽ മൂന്നു തവണ താരം അവശത അഭിനയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ ഇമോഷണൽ കാർഡിറക്കരുതെന്ന് ദീപികയോട് പറഞ്ഞത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപികയുൾപ്പെടെ ബോളിവുഡിലെ 4 നടിമാരെ എൻസിബി ചോദ്യം ചെയ്തിരുന്നു. ദീപികയെ മാത്രം 5 മണിക്കൂറോളമാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിൽ ദീപികയുടെ മാനേജറായ കരിഷ്മ പ്രകാശിന് മയക്കുമരുന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയച്ചിരുന്നതായി ദീപിക സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. അതേസമയം, കരിഷ്മ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ സ്വീകരിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിനു ശേഷം ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരുടെ മൊബൈൽ ഫോണുകൾ എൻസിബി പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post