ബിജാപുർ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഇടത് ഭീകരൻ കൊല്ലപ്പെട്ടു. ബിജാപുരിലെ പെഡ്ഡാപൽ- പിടിയ വനമേഖലയിലാണ് സംഭവം. സി ആർ പി എഫ്, കോബ്ര, പ്രത്യേക ദൗത്യ സേന, ജില്ലാ റിസർവ് ഗാർഡ് എന്നിവരുടെ സംയുക്ത സംഘമാണ് ഇടത് ഭീകരന്മാരുമായി ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലിന് ശേഷം സുരക്ഷാ സേന വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിൽ ഇടത് ഭീകരന്റെ മൃതദേഹത്തിനൊപ്പം നിരവധി ആയുധങ്ങളും നിത്യോപയോഗ സാധനങ്ങളും കണ്ടെടുത്തു. മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബിജാപുരിലും ദന്തേവാഡയിലും ഇടത് ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ നാല് ഏറ്റുമുട്ടലുകളാണ് മേഖലയിൽ നടന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post