ന്യൂഡൽഹി : അയോദ്ധ്യയിലെ തർക്കമന്ദിരം തകർത്ത കേസിൽ കുറ്റാരോപിതരെ നിരപരാധികളെന്ന് കണ്ടു വിട്ടയച്ച കോടതി വിധിക്കെതിരെ അസദുദ്ദീൻ ഒവൈസി.”ഇന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ കറുത്ത ദിനമാണ്. കോടതി ഇപ്പോൾ പറയുന്നത് ഗൂഡാലോചനയില്ലെന്നാണ്” എന്ന് ഒവൈസി കുറ്റപ്പെടുത്തി. നിയമലംഘനമാണ് നടന്നിരിക്കുന്നത് എന്നും, ആരാധനാലയം മനപ്പൂർവം തകർത്തതാണെന്നും അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുൽ മുസ്ലിമീൻ പാർട്ടിയുടെ തലവനായ അസദുദ്ദീനും സഹോദരൻ അക്ബറുദ്ദീനും ഹിന്ദുവിരുദ്ധ, വർഗീയ പ്രസ്താവനകൾക്ക് പേരുകേട്ടവരാണ്. പൊലീസും പട്ടാളവും മാറിനിന്നാൽ, 15 മിനിറ്റ് കൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവൻ കൊന്നൊടുക്കാൻ സാധിക്കുമെന്ന അക്ബറുദ്ദീൻ ഒവൈസിയുടെ മുൻപത്തെ പ്രസ്താവന വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.
എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് തുടങ്ങിയ ഭാരതീയ ജനതാ പാർട്ടിയിലെ പ്രമുഖരടക്കം തർക്കമന്ദിരം തകർത്ത കേസിലെ കുറ്റാരോപിതരായ 32 പേരെയും നിരപരാധികളെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നു. ലക്നൗ സി.ബി.ഐ സ്പെഷ്യൽ കോടതിയാണ് 27 വർഷമായി നടക്കുന്ന പ്രമാദമായ കേസിൽ ഇന്ന് ഉച്ചയ്ക്ക് വിധി പ്രഖ്യാപിച്ചത്.1992 ഡിസംബർ ആറിനാണ് കർസേവകർ ബാബറി മസ്ജിദ് തകർത്തത്.
കുറ്റം ആരോപിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് കണ്ടെത്തി. ജനക്കൂട്ടം അക്രമാസക്തരായതാണ് കുറ്റകൃത്യത്തിന് കാരണമെന്നും, നേതാക്കന്മാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post