ബെംഗളൂരു: ‘ഭീകരവാദികളുടെ കേന്ദ്രമായി ബെംഗളൂരു മാറുന്നു’ എന്ന പ്രസ്താവന തിരിച്ചെടുക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി. നഗരത്തെ കരിവാരിത്തേച്ചുവെന്ന് ആരോപിച്ച് കോൺഗ്രസും ദളും രംഗത്തു വന്നതിനെ തുടർന്നാണ് തേജസ്വി സൂര്യ നിലപാട് വ്യക്തമാക്കിയത്. ബെംഗളൂരു സൗത്തിൽ നിന്നുള്ള എംപിയാണ് അദ്ദേഹം.
ബെംഗളൂരു ഭീകരപ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ബെംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സ്ഥിരം യൂണിറ്റ് ഏർപ്പെടുത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം സമ്മതിച്ചതായും തേജസ്വി സൂര്യ പറഞ്ഞു.
ഓഗസ്റ്റിൽ നഗരത്തിൽ നടന്ന കലാപം ദേശവിരുദ്ധ ശക്തികൾ പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണ്. ബെംഗളൂരുവാണ് ഇത്തരം ശക്തികളുടെ പരിശീലന കേന്ദ്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post