തൃശൂർ: യുവ ദന്തഡോക്ടറെ പട്ടാപ്പകൽ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശിനിയായ സോന ജോസ് ആണ് മരിച്ചത്. സോനയുടെ സുഹൃത്തായ മഹേഷ് ആണ് കുത്തിയത്. ഇയാള്‍ ഒളിവിലാണ്.
സെപ്തംപര്‍ 28 ന് പകൽ കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ ആണ് സംഭവം നടന്നത്. പരിക്കേറ്റ സോന ജോസ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇവർ ഒരുമിച്ചായിരുന്നു താമസം എന്നും, സാമ്പത്തിക തർക്കമാണ് അക്രമത്തിലേക്കു നയിച്ചത് എന്നും പൊലീസ് പറഞ്ഞു. സോനയെ കത്തികൊണ്ട് കുത്തിയ ശേഷം മഹേഷ് കാറില്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
നേരത്തെ മഹേഷിനെതിരെ സോന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായി ആണ് ആക്രമണം. മഹേഷ് യുവതിയെ ആക്രമിക്കുമ്പോള്‍ അച്ഛനും മറ്റു ബന്ധുക്കളും ക്ലിനിക്കിൽ ഉണ്ടായിരുന്നു. ഇരുവരും ചേർന്നാണ് ക്ലിനിക് നടത്തിയിരുന്നത് എന്നും പൊലീസ് വ്യക്തമാക്കി. ലാഭ വിഹിതം മഹേഷ് കൊണ്ടു പോകുന്നു എന്നും പാര്‍ട്ണര്‍ഷിപ്പ് ഒഴിയണം എന്നും കാണിച്ചായിരുന്നു സോന നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നത്.
Discussion about this post