പശ്ചിമ ബംഗാളിൽ വഹാബി ഭീകരവാദം വളർന്നു വരുന്നതായി അന്വേഷണ റിപ്പോർട്ടുകൾ. തൊഴിലില്ലാത്ത യുവാക്കളെ ചില തീവ്രസംഘടനകൾ തിരഞ്ഞെടുത്ത് ജിഹാദിനായി ഒരുക്കുകയും അവരെ വഹാബിസത്തിന്റെ തത്ത്വങ്ങൾ പഠിപ്പിക്കുകയും ചെയ്യുകയാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ആദ്യകാലത്ത് മുസ്‌ലീമുകളിലെ പരിഷ്കരണ വാദികളായി കടന്നു വന്ന വഹാബി പ്രസ്ഥാനങ്ങൾ ഇന്ന് മതതീവ്രവാദ ആശയങ്ങളുടെ മൂലസ്രോതസാണ്. കഴിഞ്ഞ മാസം, ദേശീയ അന്വേഷണ ഏജൻസി തീവ്ര സംഘടനയായ അൽ -ഖ്വയ്ദയുമായി ബന്ധമുള്ള 7 ഭീകരവാദികളെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നും പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നതായും ഭീകരർ സമ്മതിച്ചിട്ടുണ്ട്.
പശ്ചിമബംഗാളിൽ കൂടുതൽ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയത്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
Discussion about this post