ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നെങ്കിൽ, വെറും 15 മിനിറ്റ് കൊണ്ട് അതിർത്തിയിൽ നുഴഞ്ഞു കയറുന്ന ചൈനീസ് സേനയെ തുരത്തിയേനെയെന്ന് രാഹുൽ ഗാന്ധി.
മുൻ കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ കൂട്ടച്ചിരിക്കു തിരി കൊളുത്തിയിരിക്കുകയാണ്. കോൺഗ്രസ്സ് യുവനേതാവിനു ചരിത്രം അറിയില്ല എന്നും സെൽഫ് ഗോൾ അടിക്കുകയാണ് എന്നുമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.1962-ലെ നെഹ്റുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുണ്ടായ ഇന്ത്യ ചൈന യുദ്ധം അക്‌സായ് ചിൻ മേഖല ചൈന പിടിച്ചടക്കാൻ കാരണമായിരുന്നു.38,000 ചതുരശ്ര കിലോമീറ്റർ, അതായത് ഏതാണ്ട് കേരളത്തിന്റെ വലുപ്പമുള്ള ലഡാക്കിലെ ഭൂപ്രദേശമാണ് അക്സായ് ചിൻ. ചൈന ഇങ്ങോട്ടു കയറി ആക്രമിക്കുമെന്ന് ഇന്ത്യൻ സൈന്യം നെഹ്റുവിന് മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിലും, നെഹ്റു അത് അവഗണിക്കുകയാണ് ചെയ്തത്.
കോൺഗ്രസ് നേതാവായ നെഹ്റു നോക്കിനിൽക്കവെയാണ് പാകിസ്ഥാൻ, കശ്‍മീരിൽ അവർ പിടിച്ചെടുത്ത 5,180 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയ്ക്ക് കൈമാറിയത്. ആൻഡമാൻ നിക്കോബാറിലെ ഇന്ത്യയുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടി കൊക്കോ ദ്വീപുകൾ ചൈന കൈയടക്കിയതും ഇതേ കാലഘട്ടത്തിലാണ്. ഇന്ത്യൻ സൈനികരുടെ തലയറുത്തു മാറ്റി കഴിഞ്ഞ യുപിഎ ഭരണകാലത്ത് ശത്രുക്കൾ കൊണ്ടു പോയപ്പോഴും കോൺഗ്രസ് എന്തു ചെയ്യുകയായിരുന്നുവെന്നും രൂക്ഷ പരിഹാസത്തോടെ സോഷ്യൽ മീഡിയയിൽ ജനങ്ങൾ ചോദിക്കുന്നുണ്ട്.
Discussion about this post