കൊൽക്കത്ത :പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകരും പോലീസും തെരുവിൽ ഏറ്റുമുട്ടി. പ്രവർത്തകരെ നിരന്തരം കൊലപ്പെടുത്തുന്നതും ക്രമസമാധാനം വഷളാക്കുന്നതിനു എതിരെ ബിജെപി നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധ മാർച്ച് യുവമോർച്ച ദേശീയ പ്രസിഡണ്ട് തേജസ്വി സൂര്യ ഉദ്ഘാടനം ചെയ്തു.
ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് ലാത്തിചാർജ് നടത്തി.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ജലപീരങ്കി ഉപയോഗിച്ചു. ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിനെതിരെ കൊൽക്കത്തയിലെ ബിജെപി പ്രവർത്തകർ സംസ്ഥാന സെക്രട്ടേറിയറ്റ് ‘നബന്ന’ വരെയാണ് മാർച്ച് സംഘടിപ്പിച്ചത്. കൊൽക്കത്തയിലെ ഹേസ്റ്റിംഗ്സിൽ നടന്ന പ്രതിഷേധത്തിനിടെ ബിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ബിജെപിയുടെ ഈ പ്രകടനം കണക്കിലെടുത്ത് പാർട്ടി ആസ്ഥാനത്തിന് പുറത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിരുന്നു. ഹൌറയിലും ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബിജെപി പ്രവർത്തകർ ബാരിക്കേഡുകൾ മാറ്റി മുന്നോട്ടുപോകാൻ ശ്രമിച്ചതോടെ സംഘർഷം ആരംഭിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ബാനർജി, എംപി ജ്യോതിർമയി സിംഗ് മഹാതോ എന്നിവർക്കും പരിക്കേറ്റു. ഹൌറയിലെ പോലീസ് ലാത്തിചാർജിൽ പ്രകോപിതരായ ബിജെപി പ്രവർത്തകർ തെരുവിലിറങ്ങി വീണ്ടും പ്രതിഷേധിക്കുകയായിരുന്നു.
This is what fascism looks like!
Country bombs hurled at our rally by TMC goons from rooftops.
Tear gas and water canons launched against a peaceful march.
The tyrant’s time is coming to an end.#NabannoCholo pic.twitter.com/HngQL7q4K8
— Tejasvi Surya (ಮೋದಿಯ ಪರಿವಾರ) (@Tejasvi_Surya) October 8, 2020
ഞങ്ങൾ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചത്. ഞങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തെ അക്രമാസക്തമായ പ്രതിഷേധമാക്കി മാറ്റാൻ മമത ബാനർജി ശ്രമിച്ചു. പൊലീസിനൊപ്പം ഗുണ്ടകൾ ഞങ്ങളുടെ നേരെ കല്ലെറിഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച ഞങ്ങളുടെ പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. ഇതോടെയാണ പ്രവർത്തകർ പ്രകോപിതരായതെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
Discussion about this post