മോസ്‌കോ : കനത്ത സംഘർഷത്തിനൊടുവിൽ അർമേനിയയും അസർബൈജാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. റഷ്യയുടെ മധ്യസ്ഥതയിൽ മോസ്കോയിൽ വെച്ച് നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്. തിരു രാജ്യങ്ങളുടെയും വാദഗതികൾ കേട്ടു കൊണ്ടുള്ള മധ്യസ്ഥ ചർച്ച 10 മണിക്കൂറാണ് നീണ്ടത്.രണ്ടാഴ്ചയായി നടക്കുന്ന കനത്ത പോരാട്ടത്തിനാണ് ഇതോടെ വിരാമമുണ്ടാവുക.
അസർബൈജാന് സമീപം നനാഗോർണോ കാരബാക് മേഖലയിൽ രണ്ടാഴ്ചയോളമായി കനത്ത പോരാട്ടമാണ് നടക്കുന്നത്. അർമേനിയൻ പിന്തുണയുള്ള ആർട്ടിസാഖ് രാഷ്ട്രവും, തുർക്കിയുടെ പിന്തുണയുള്ള അസർബൈജാനും തമ്മിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സംഘടന അടക്കമുള്ള നിരവധി സംഘടനകളും രാജ്യങ്ങളും യുദ്ധത്തെ രൂക്ഷമായ അപലപിച്ചിരുന്നു. ഇതോടെയാണ് സംഭവത്തിൽ അർമീനിയയുടെ സഖ്യകക്ഷിയായ റഷ്യ ഇടപെട്ടത്. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആർട്ടിസാഖ് വീണ്ടും ശാന്തമായിരിക്കുകയാണ്.
വെടിനിർത്തൽ ശനിയാഴ്ച പകൽ 12 മണി തൊട്ട് നിലവിൽ വരുമെന്നാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ് അറിയിച്ചത്. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കൈമാറാനും ഇരു രാജ്യങ്ങൾ തമ്മിൽ ധാരണയായിട്ടുണ്ട്.
Discussion about this post