തിരുവനന്തപുരം : തീവ്രസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ മുഹമ്മദ് അബ്ദുൾ സലാം ഓവുങ്ങലിന് കേരളത്തിൽ സർക്കാർ ജോലി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) 2011-ൽ കാഷ്യറായി ജോലിയാരംഭിച്ച മുഹമ്മദ് അബ്ദുൾ സലാം ഇന്ന് മലപ്പുറത്തുള്ള മഞ്ചേരിയിലെ ഓഫീസിൽ സീനിയർ അസിസ്റ്റന്റാണ്.
ദിവസങ്ങൾക്കു മുമ്പ്, ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിൽ പ്രദേശത്ത് ജാതിലഹളയുണ്ടാകാൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനുൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാതിസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തി ഹത്രാസിലെ താക്കൂർ, ദളിത് സമുദായത്തിലുള്ളവരെ കലാപത്തിനു പ്രേരിപ്പിക്കുകയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചെയ്തതെന്ന് യുപി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന സംഘടന നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ യോഗി സർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നു.
വിപുലമായ അന്വേഷണത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനും സംഘടന പണം നൽകിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post