മഥുര:ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട നാല് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണം സംഘത്തിന് അനുമതി നൽകി. ഹർജിയിൽ വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ നടപടി. കേസിൽ അറസ്റ്റിലായി മഥുര ജയിലിലുള്ള നാലു പ്രതികളെയാണ് കോടതി ചോദ്യം ചെയ്യാൻ അനുമതി നൽകിയത്.
ഡൽഹിയിൽ നിന്ന് ഹത്രാസിലേക്ക് പോയ നാലു പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഹാത്രാസിന്റെ മറവിൽ സംസ്ഥാനത്തുടനീളം കലാപം നടത്താൻ ആയിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് വിവരം ലഭിച്ചിരുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ തന്നെ ഇക്കാര്യം കോടതിയെ അറിയിച്ചു. ഇവർക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ അസോസിയേറ്റ് ഓർഗനൈസേഷൻ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു.
മുസാഫർനഗറിലെ നാഗ്ലയിൽ നിന്നുള്ള അതികുർറഹ്മാൻ, മല്ലാപുരത്ത് നിന്നുള്ള സിദ്ദിഖ്, ബഹ്‌റൈച്ച് ജില്ലയിലെ ജർവാലിൽ നിന്നുള്ള മസൂദ് അഹമ്മദ്, രാംപൂർ ജില്ലയിലെ കോട്‌വാലി പ്രദേശത്തെ ആലം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് സംശയാസ്പദമായ ലഘു ലേഖകളും നോട്ടീസുകളും പോലീസ് കണ്ടെടുത്തിരുന്നു. രാജ്യത്തിന്റെ ഐക്യവും സമാധാനവും തകർക്കുന്നതിനു വേണ്ടിയുള്ള ശ്രമമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും യുപി പോലീസ് കോടതിയെ അറിയിച്ചു. വിവിധ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തി രാജ്യത്ത് കലാപം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസിന് വിവരം ലഭിച്ചു.
Discussion about this post