ഇന്ത്യൻ മാധ്യമപ്രവർത്തകനായ അഭിജിത് മജുംദെറിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ. ഉക്രൈയ്നിയൻ ഗ്യാസ് കമ്പനിയായ ബുറിസ്മയിലെ ഉദ്യോഗസ്ഥരുമായി അമേരിക്കൻ ഡെമോക്രറ്റിക്ക് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ജോ ബൈഡൻന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സ്ക്രീൻഷോട്ടുകൾ അഭിജിത് പങ്കുവെച്ചതിനെ തുടർന്നാണ് ട്വിറ്ററിന്റെ ഈ നടപടി.
ട്വിറ്റർ 12 മണിക്കൂർ നേരത്തേക്ക് ട്വീറ്റ് ചെയ്യുന്നതിൽ നിന്നും അഭിജിത്തിനെ വിലക്കുകയും ചെയ്തിട്ടുണ്ട്. ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ നിയമവിരുദ്ധ ഇടപാടുകൾ കൂടി വ്യക്തമാക്കുന്ന ന്യൂയോർക്ക് പോസ്റ്റ് ആർട്ടിക്കിളിന്റെ സ്ക്രീൻഷോട്ടാണ് അഭിജിത് പങ്കുവെച്ചിരുന്നത്. ഉക്രൈനിയ്നിയൻ ഗ്യാസ് കമ്പനിയുമായി ജോ ബൈഡന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ന്യൂയോർക്ക് പോസ്റ്റിന്റെ ലേഖനം മുമ്പ് ഫേസ്ബുക്കും ട്വിറ്ററും സെൻസർ ചെയ്തിരുന്നു. ഇതോടെ ജോ ബൈഡൻ ഈ കമ്പനിയുമായി നിയമ വിരുദ്ധ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന സംശയം കൂടുതൽ ശക്തിപ്പെടുകയാണ്.
ജോ ബൈഡൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ഹണ്ടർ ബൈഡൻ ജോ ബൈഡന് ഉക്രൈൻ വ്യവസായിയായ വഡ്യം പോഴാർസ്ക്യിയെ പരിചയപ്പെടുത്തിയെന്ന് തെളിയിക്കുന്ന രേഖകളാണ് ന്യൂയോർക്ക് പോസ്റ്റ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്
Discussion about this post