കറാച്ചി: ഇന്ത്യയെ ചുറ്റിപറ്റിയുള്ള പാകിസ്ഥാൻറെ രണ്ട് ദ്വീപുകൾ ചൈന സ്വന്തമാക്കി. ബുണ്ടൽ, ബുഡോ ദ്വീപുകളാണ് പാകിസ്ഥാൻ ചൈനയ്ക്ക് കൈമാറിയത്. തെക്കൻ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന സിന്ധ് പ്രവിശ്യയുടെ നീണ്ട തീരത്ത് ചിതറിക്കിടക്കുന്ന ദ്വീപുകളാണ് ഇവ രണ്ടും. ഈ സാഹചര്യം ദക്ഷിണേഷ്യയ്ക്കും പാകിസ്ഥാനിനും അപകടമാണെന്ന് നയതന്ത്രവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
തന്ത്രപരമായ വീക്ഷണകോണിൽ നിന്ന് വളരെ പ്രാധാന്യമർഹിക്കുന്ന ഈ രണ്ട് ദ്വീപുകളും ചൈനയ്ക്ക് കൈമാറുന്നതിനായുള്ള ഉഭയകക്ഷി കരാറിൽ പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് ആൽവി ഒപ്പുവെച്ചു. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇമ്രാൻ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഇത് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ദ്വീപ് കൈമാറ്റമെന്നാണ് പാക്സ്ഥാൻറെ വാദം. തെക്കൻ കറാച്ചിയിലെ രണ്ട് ദ്വീപുകളാണ് കൈമാറ്റം ഇമ്രാൻ സർക്കാർ തീരുമാനിച്ചതായും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
തന്ത്രപ്രധാനമായ വീക്ഷണകോണിൽ നിന്ന് ഈ ദ്വീപുകൾ പാകിസ്ഥാന് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വിലയിരുത്തി. സിന്ധ് പ്രവിശ്യയുടെ തീരപ്രദേശത്തേക്ക് ഈ ദ്വീപുകൾ വ്യാപിച്ചുകിടക്കുന്നു. പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിയാണ് പാകിസ്ഥാൻ ദ്വീപ് വികസന അതോറിറ്റിയ്ക്ക് വേണ്ടി ബില്ലിൽ ഒപ്പിട്ടത്. ബിൽ പാസായ ഉടൻ തന്നെ സിന്ധിലും ബലൂചിസ്ഥാനിലും രാഷ്ട്രീയ പ്രതിഷേധങ്ങൾ നടന്നു.ഇത് നിയമവിരുദ്ധമായ അധിനിവേശമാണെന്ന് സിന്ധ് പ്രവിശ്യയിലെ ഭരണകക്ഷിയായ പാകിസ്ഥാൻ പീപ്പിൾസ് ഭൂമി വിൽക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് ജിയോ സിന്ധി തിങ്കേഴ്സ് ഫോറം പറഞ്ഞു. നിരവധി സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ചൈന സ്വന്തം സുഹൃത്താണെന്ന് പറയുന്നതിൽ ലജ്ജിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ചൈന നേപ്പാൾ പിടിച്ചടുക്കുകയാണ്. സാമ്പത്തിക ഇടനാഴിയുടെ പേരിൽ, വികസന സ്വപ്നം കാണിക്കുന്ന ചൈനയുടെ ആത്മാർത്ഥത അയൽരാജ്യമായ പാകിസ്ഥാനിലെ പ്രതിപക്ഷ നേതാക്കൾക്കും മനസ്സിലായി തുടങ്ങി. രണ്ട് ദ്വീപുകളും വിൽക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചു.
പാകിസ്ഥാൻ ജനങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ വ്യാപകമായ എതിർപ്പുണ്ട് , ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിൽ പാകിസ്ഥാൻ സർക്കാറിന്റെയും സൈന്യത്തിന്റെയും പിന്തുണ ഉണ്ടായിരുന്നിട്ടും ഗുലാം കശ്മീരിലെയും ബലൂചിസ്ഥാനിലെയും ജനങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ വ്യാപകമായ എതിർപ്പാണ് ഉയരുന്നത്. ഇത് ചൈന നേരിട്ട് കൈവശപ്പെടുത്തിയെന്നാണ് അവർ വിശ്വസിക്കുന്നത്. പാകിസ്ഥാൻറെ മണ്ണ് പിടിച്ചെടുക്കാനാണ് ഇത്തരത്തിലൊരു ബില്ല് ചൈന കൊണ്ടുവന്നതെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. പാക് ഭൂമി പിടിച്ചെടുക്കാൻ കൊണ്ടുവന്ന ഈ ബിൽ ചൈനയുടെ സാമ്പത്തിക അഭിലാഷം നിറവേറ്റുമെന്നും ഇത് പാകിസ്ഥാന് ഗുണെ ചെയ്യില്ലെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ദക്ഷിണേഷ്യയ്ക്കും പാകിസ്ഥാനും ഇത് ഏറ്റവും മോശമായ സമയമാണെന്നും ചൈനയുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി പ്രതിസന്ധി സൃഷ്ടിക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ചൈനയ്ക്ക് ഈ പ്രദേശത്ത് വലിയ ഉദ്ദേശ്യങ്ങളുണ്ട്, ഈ ബിൽ അത്തരം ഉദ്ദേശങ്ങളുടെ ഒരു ഭാഗം മാത്രമാണ്. ഈ രണ്ട് ദ്വീപുകളിൽ വികസനത്തിന് സാധ്യതയില്ലെന്നാണ് ചൈന വ്യക്തമാക്കുന്നത്. എങ്കിൽ സാമ്പത്തിക വികസനത്തിന്റെ പേരിൽ ചൈന ഈ ദ്വീപുകളെ ചൈന കിഴടക്കുന്നതെന്തിനെന്നും പ്രതിപക്ഷം ചോദിച്ചു.
Discussion about this post