പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിനെതിരെ കടുത്തപ്രതികാര പ്രഖ്യാപനവുമായി ഇറാൻ. യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇതിന്കാരണക്കാരായ 13 ലോക നേതാക്കളെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ ഔദ്യോഗികമാധ്യമം പ്രതികാരപ്പട്ടിക പുറത്തുവിട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് പുറത്തിറങ്ങുന്നഔദ്യോഗിക പത്രമായ ‘ഹംഷഹരി’ (Hamshahri) ആണ് വധിക്കപ്പെടേണ്ട ആഗോള നേതാക്കളുടെചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഹിറ്റ് ലിസ്റ്റ് ഓൺലൈൻ വഴി പരസ്യമാക്കിയത്. അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ബ്രിട്ടീഷ്പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവർ ഉൾപ്പെടെയുള്ള 13 പ്രമുഖരാണ് ഇറാന്റെ വധപ്പട്ടികയിലുള്ളത്.
അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ പുതിയ പരമാധികാരിയായി ചുമതലയേറ്റ മകൻമോജ്തബ ഖമനേയിയുടെ ആദ്യ ഔദ്യോഗിക പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് പത്രം ഈലിസ്റ്റ് പുറത്തുവിട്ടത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. തങ്ങളുടെ പരമാധികാരിയെകൊലപ്പെടുത്തിയവരോടുള്ള പ്രതികാരം രാജ്യത്തിന്റെ ഒന്നടങ്കം ആവശ്യമാണെന്നും അത്നടപ്പാക്കുക തന്നെ ചെയ്യുമെന്നും മോജ്തബ ഖമനേയി വ്യക്തമാക്കിയിരുന്നു. ‘ഈ കുറ്റവാളികൾതങ്ങളുടെ കിടക്കയിൽ കിടന്നുള്ള സമാധാനപരമായ മരണം എന്ന ആഗ്രഹം വെറുതെ മോഹിച്ചാൽമതി, തങ്ങൾ തയാറാക്കിയ പട്ടികയിലുള്ളവർ സ്വന്തം ശവക്കുഴിയിലേക്ക് മാത്രമായിരിക്കും ഇനിപോവുക’ എന്നായിരുന്നു മോജ്തബയുടെ കടുത്ത മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് പ്രതികൾഎന്ന രീതിയിൽ 13 നേതാക്കളുടെ ചിത്രം പത്രം വധപ്പട്ടികയായി പ്രസിദ്ധീകരിച്ചത്. ട്രംപിനുംനെതന്യാഹുവിനും പുറമെ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രിജോർജിയ മെലോണി, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരും ഇറാന്റെ ലക്ഷ്യങ്ങളുടെപട്ടികയിലുണ്ട്.
യുദ്ധസമയത്ത് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി തുറന്നുനൽകുകയുംഇറാന് നേരെ നടന്ന ആക്രമണങ്ങളെ അപലപിക്കാതിരിക്കുകയും ചെയ്തതിനാണ് യൂറോപ്യൻനേതാക്കളെയും ഇറാൻ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇറാന്റെ ഔദ്യോഗിക ഭരണകൂടം ഈപട്ടികയ്ക്ക് നേരിട്ട് അംഗീകാരം നൽകിയിട്ടില്ലെങ്കിലും, ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളമാധ്യമം തന്നെ ഇത് പുറത്തുവിട്ടത് ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കും സുരക്ഷാഭീഷണിക്കും കാരണമായിട്ടുണ്ട്.
അതേസമയം, ഖമനേയിയുടെ വധത്തിന് ശേഷം മേഖലയിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലെഇറാന്റെ മിസൈൽ താവളങ്ങൾക്ക് നേരെ അതിശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ വധഭീഷണി ഉയർത്തിയാൽ ഇറാന്റെ തന്ത്രപ്രധാനമായ 140 ഓളംസൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുംമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ പശ്ചിമേഷ്യ ഏതുനിമിഷവുംഒരു വൻ യുദ്ധത്തിലേക്ക് വഴുതിവീഴുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.












