തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി.
ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടു പോകുന്നതിനിടെ യാത്രാമധ്യേ ദേഹാസ്വാസ്ഥ്യമുണ്ടായ ശിവ ശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ ഭാര്യയും ഇതേ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്നുണ്ട്. കടുത്ത നടുവേദന അനുഭവപ്പെടുന്നുണ്ടെന്ന് ശിവശങ്കർ ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഡിസ്കിന് തകരാറുണ്ടെന്ന് കണ്ടെത്തിയത്.
അതേസമയം, ശിവശങ്കരൻ ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലെന്നും, രക്തസമ്മർദ്ദം സാധാരണ നിലയിൽ തുടരുന്നെന്നും ഡോക്ടർമാർ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശിവശങ്കറിന് മറ്റൊരു ആശുപത്രിയിൽ കൂടി പരിശോധന വേണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു.
Discussion about this post