ലഡാക് : ജമ്മുകശ്മീരിനു വേണ്ടി കേന്ദ്രം നീക്കിവെച്ചിരുന്ന പണം മുഴുവൻ കൊള്ളയടിച്ചത് കോൺഗ്രസ് പാർട്ടിയാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷൻറെഡ്ഡി. ഇന്ന് ലേ -ലഡാക്കിലേക്ക് മന്ത്രി സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിനിടയിലാണ് ജി.കിഷൻറെഡ്ഡി ഇക്കാര്യം പറഞ്ഞത്. കശ്‍മീരിനോട് കോൺഗ്രസ്സ് കാണിച്ചിരുന്നത് ചിറ്റമ്മ നയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലേ കൗൺസിൽ ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായാണ് മന്ത്രി കേന്ദ്രഭരണപ്രദേശം സന്ദർശിച്ചത്.”ലഡാക്കിലെ ജനങ്ങളോട് വോട്ടുചോദിക്കാൻ കോൺഗ്രസിനു എന്തവകാശമാണുള്ളത്?. കഴിഞ്ഞ 70 വർഷത്തിനിടെ അവർ എന്താണ് ലഡാക്കിനു നൽകിയിട്ടുള്ളത്?”- ജി.കിഷൻറെഡ്ഡി ആരാഞ്ഞു. ഇന്നത്തെ ലേ -ലഡാക്ക് സന്ദർശനത്തിനിടെ നുബ്ര വാലിയിലുള്ള ഡിസ്കിത് മൊണാസ്ട്രിയും അദ്ദേഹം സന്ദർശിച്ചിരുന്നു. മാത്രമല്ല, ലേയിലെ ഖർദുൻഗ്ല പാസ്സിനു സമീപത്തെ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ബോർഡർ റോഡ് ഓർഗനൈസേഷന്റെ തൊഴിലാളികളുമായി കേന്ദ്രമന്ത്രി സംവദിച്ചു. 18,600 അടി നീളത്തിലാണ് ഖാർദുംഗ്ല-നുബ്ര റോഡ് പണികഴിപ്പിക്കുക.
Discussion about this post