സംസ്ഥാന സർക്കാരിന് തിരിച്ചടി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരായി നൽകിയ ഹർജി ഹൈക്കോടതി തള്ളി. അദാനി ഗ്രൂപ്പിനെതിരായ എല്ലാ ഹർജികളും കോടതി തള്ളി. കേന്ദ്രത്തിന്റേത് നയപരമായ തീരുമാനമെന്നും കോടതി നിരീക്ഷിച്ചു.
അദാനിക്ക് കരാര്‍ നല്കിയ നടപടിയടക്കം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനും ഉള്‍പ്പെടെയുള്ളവര്‍ ഹർജി നല്‍കിയിരുന്നു ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതി തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
വിമാനത്താവള നടത്തിപ്പിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനിക്ക് (എസ്.പി.വി) രൂപം നല്‍കാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കാമെന്നുമുള്ള ഉറപ്പു ലംഘിച്ച് സ്വകാര്യവത്കരണത്തിന് നടപടികള്‍ സ്വീകരിച്ചതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്.
Discussion about this post