ഡൽഹി: പാകിസ്ഥാന്റെയും ചൈനയുടെയും കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉചിതമായ തീരുമാനം എടുത്ത് കഴിഞ്ഞതായി ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് പോലെയും രമക്ഷേത്ര നിർമ്മാണത്തിന്റെ കാര്യത്തിൽ ഉണ്ടായത് പോലെയും ഇക്കാര്യത്തിലും ഉചിതമായ നടപടി ഉചിതമായ സമയത്ത് പ്രധാനമന്ത്രി കൈക്കൊളുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ടവരെ പ്രധാനമന്ത്രി ഒരിക്കലും കൈവിടില്ല. രാജ്യം ഒരു തരത്തിലും അപമാനിക്കപ്പെടാൻ അദ്ദേഹം ഇടവരുത്തുകയും ഇല്ല. ബിജെപി എം എൽ എ സഞ്ജയ് യാദവിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സ്വതന്ത്ര ദേവ് സിംഗ് വ്യക്തമാക്കി.
ബിജെപി പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിപ്പിക്കാനുള്ള പ്രസ്താവനയാണ് ഉത്തർ പ്രദേശ് ബിജെപി അദ്ധ്യക്ഷൻ നടത്തിയതെന്നും അതിൽ വിവാദം കാണേണ്ടതില്ലെന്നും ബിജെപി എം പി രവീന്ദ്ര ഖുശ്വാഹ അഭിപ്രായപ്പെട്ടു. പാകിസ്ഥാന്റെയും ചൈനയുടെയും കാര്യത്തിലെന്നല്ല രാജ്യത്തെ ബാധിക്കുന്ന എല്ലാ വിഷയത്തിലും പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post