ന്യൂഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും തമ്മിലുള്ള കൂടിക്കാഴ്ച പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ നടന്നു. ഇൻഡോ-പസഫിക് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ചായിരുന്നു അധിക സമയവും ചർച്ച നടന്നത്. പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങളും ഉറപ്പു വരുത്തി. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് അമേരിക്കയുടെ സമ്പൂർണ്ണ സഹകരണം എസ്പർ ഉറപ്പു നൽകി. ഇൻഡോ പസഫിക് മേഖലയിൽ സ്ഥിരതയും സമാധാനവും ഈ ചർച്ചയിലൂടെ നടപ്പിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോടൊപ്പമാണ് എസ്പർ ഇന്ത്യയിലെത്തിയത്.
സൗത്ത് ബ്ലോക്കിൽ ഗാർഡ് ഓഫ് ഓണർ പ്രകാരം മാർക്ക് എസ്പറെ രാജ്നാഥ് സിംഗ് സ്വീകരിക്കുകയായിരുന്നു. ഡിഎസ് ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ ആർ.കെ.എസ് ഭദൂരിയ, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് എന്നിവരും ചർച്ചയിൽ സന്നിഹിതരായിരുന്നു. ചർച്ചയ്ക്കു ശേഷം സംയുക്തമായ അത്താഴ വിരുന്നും പാർലമെന്റിൽ ഒരുക്കിയിട്ടുണ്ട്.
Discussion about this post