ന്യൂഡൽഹി: പാൻഗോംഗ് സോ തടാകത്തിലെ ഫിംഗർ 2, 3 എന്നിവ ചൈന കീഴടക്കിയെന്ന് വ്യാപകമായി വ്യാജ വാർത്ത പരക്കുന്നു. ദേശീയ മാധ്യമമായ ‘ദ ഹിന്ദു’ ദിനപത്രമാണ് ഇത്തരമൊരു വാർത്ത കൊടുത്തിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ഈ വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ രംഗത്തു വന്നിട്ടുണ്ട്. പി.ഐ.ബിയുടെ ട്വിറ്റർ ഫാക്ട് ചെക്ക് ഹാൻഡിൽ റിപ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. മുൻ ലഡാക് ബിജെപി എംപി തുപ്സ്റ്റാൻ ചെവാങ് “പാൻഗോംഗ് സോയിലെ ഫിംഗർ 2, 3 എന്നിവ ചൈന കീഴടക്കി” എന്നു പറഞ്ഞു എന്നാണ് ഹിന്ദു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാൻഗോംഗ് സോ തടാകത്തിലെ വടക്കൻ തീരത്താണ് ഫിംഗർ രണ്ടും മൂന്നും സ്ഥിതി ചെയ്യുന്നത്. എന്നാൽ, യഥാർത്ഥത്തിൽ, ഈ രണ്ടു ഫിംഗറുകളും ഇന്ത്യൻ കരസേനയുടെ നിയന്ത്രണത്തിലാണ്.
.@the_hindu citing a claim, has published that Chinese troops have further transgressed into Indian territory and occupied positions in Finger 2 and 3 of the north bank of #PangongTso Lake.#PIBFactCheck: It is a #Fake news. @adgpi has refuted this statement. pic.twitter.com/PvNjUQRCt4
— PIB Fact Check (@PIBFactCheck) October 30, 2020
Discussion about this post