ന്യൂഡൽഹി: ലൗ ജിഹാദിനെതിരെയുള്ള ബോധവൽക്കരണ ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്ത് സമൂഹമാധ്യമമായ ഫേസ്‌ബുക്ക്. പെൺകുട്ടികളെ മതം മാറ്റാൻ വേണ്ടിയുള്ള മതമൗലികവാദികളുടെ ലൗ ജിഹാദിനെതിരെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പു നൽകാൻ വേണ്ടി പ്രവർത്തിച്ചിരുന്ന മൂന്ന് ഫേസ്ബുക്ക് ഗ്രൂപ്പുകളാണ് അധികൃതർ ഡിലീറ്റ് ചെയ്തത്.
പ്രശസ്ത മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ, മത വിദ്വേഷം വളർത്തുന്നു എന്ന് ആരോപിച്ച് ഫേസ്ബുക്കിന് ഗ്രൂപ്പുകളെക്കുറിച്ചു പരാമർശിച്ചു കൊണ്ട് കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ് ഫേസ്ബുക്ക് അധികൃതരുടെ ഈ നടപടി. അതേസമയം, സംഭവം സമൂഹമാധ്യമങ്ങളിൽ കനത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. വിവിധ കോളേജുകളിലും യൂണിവേഴ് സിറ്റികളിലും പഠിക്കുന്ന പെൺകുട്ടികളുടെ രക്ഷാധികാരികളുടെയും മാതാപിതാക്കളുടെയും കൂട്ടായ്മകളായിരുന്നു ഫേസ്ബുക്ക് ഡിലീറ്റ് ചെയ്ത ഗ്രൂപ്പുകൾ. 18,000 അംഗങ്ങൾ വരെയുണ്ടായിരുന്ന വലിയ ഗ്രൂപ്പുകളാണ് മിക്കവയും.
മതമൗലിക വാദത്തിന് ചിക്കൻ പിടിച്ചുകൊണ്ടാണ് ഫേസ്ബുക്കിന്റെ നടപടികളെന്നു സോഷ്യൽ മീഡിയയിൽ കനത്ത ആക്ഷേപം ഉയരുന്നുണ്ട്. ഇന്ത്യയിൽ ലൗജിഹാദ് കേസുകളുടെ എണ്ണം അനുനിമിഷം വർദ്ധിക്കുമ്പോഴാണ് സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കിന്റെ ഈ പക്ഷപാതപരമായ നടപടി.
Discussion about this post