തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി ക്രിമിനലുകൾ സ്വർണ്ണക്കടത്ത് നടത്തുന്ന രഹസ്യവിവരം അധികാരികൾക്ക് കൈമാറി ആൾക്ക് പാരിതോഷികം നൽകിയതായി സൂചന. എന്നാൽ, രഹസ്യ വിവരം കൈമാറിയ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.
ഇൻഫർമേഷൻ നൽകിയയാൾക്ക് 45 ലക്ഷം രൂപയാണ് പാരിതോഷികമായി ലഭിക്കുക. പ്രാഥമിക ഘട്ടത്തിൽ, ആദ്യഗഡുവായി 22.9 ലക്ഷം രൂപയാണ് സർക്കാർ അദ്ദേഹത്തിന് കൈമാറുക. കസ്റ്റംസ് വകുപ്പാണ് പാരിതോഷികം നൽകുന്നത്. രഹസ്യവിവരം കൈമാറിയ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് കമ്മീഷണർ മാത്രമറിയുന്ന രഹസ്യമാണ്. അതിനാൽ തന്നെ, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ തയ്യാറായില്ല.
ഈ വർഷം ജൂലൈ അഞ്ചാം തീയതിയാണ് കേരളത്തെ ഞെട്ടിച്ചു കൊണ്ട് സ്വർണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. നയതന്ത്ര ബാഗേജിലൂടെ കടത്താൻ ശ്രമിച്ച 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
Discussion about this post