ഗുവാഹത്തി: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന 42 ബംഗ്ലാദേശികളെ അസമിൽ നിന്നും നാടു കടത്തി. തിങ്കളാഴ്ച അസം സർക്കാർ നാടു കടത്തിയവരിൽ 9 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കരിംഗഞ്ച് ജില്ലയിലുള്ള ബാരാക് താഴ്‌വരയിലെ അതിർത്തി പോസ്റ്റിൽ വെച്ച് 42 പേരെയും ബംഗ്ലാദേശ് അധികൃതരെ ഏൽപ്പിച്ചതായി പോലീസ് വ്യക്തമാക്കി.
ഇവർ പിടിയിലായത് ഗുവാഹത്തി, കരിംഗഞ്ച്, ശിവസാഗർ, കാച്ചർ, ദക്ഷിണ സൽമാര, സോനിത് പൂർ, കാർബി ആംഗ്ലോങ്, ദിമ ഹസാവോ എന്നിവിടങ്ങളിൽ നിന്നാണ്. സംസ്ഥാനത്ത് വർഷങ്ങളായി താമസിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും. മാത്രമല്ല, ഈ കൂട്ടത്തിലെ പലരെയും അനധികൃത വിദേശികളായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. അറസ്റ്റിലായ 42 പേരിൽ രണ്ടു മൂന്നു വർഷം മുമ്പ് പിടിയിലായവരും ഉൾപ്പെടുന്നുണ്ടെന്നും ഇവരെ നാടു കടത്തിയത് നിയമപരമായ എല്ലാ നടപടികൾക്കു ശേഷമാണെന്നും കരിംഗഞ്ച് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ശക്തമാക്കി നടപ്പിലാക്കുകയാണ് ആസാം സർക്കാർ. ഇതിനു മുമ്പ് കഴിഞ്ഞ മെയ്,ജൂൺ മാസങ്ങളിൽ 50 ബംഗ്ലാദേശ് പൗരന്മാരെ അസം നാടു കടത്തിയിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നാടുകടത്തിയത് 15,012 പേരെയാണ്.
Discussion about this post