തിരുവനന്തപുരം: ഇടയ്ക്കിടെ ഉണ്ടാവുന്ന മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലിൽ സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ. മാവോയിസ്റ്റുകളെ ഇടയ്ക്കിടയ്ക്ക് വെടിവെച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ നിലവിൽ യാതൊരു മാവോയിസ്റ്റ് ഭീഷണിയും ഇല്ലെന്നിരിക്കെ, ഇത്തരത്തിൽ എൻകൗണ്ടർ നടത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. സർക്കാരിന്റെ ഈ നടപടി കേന്ദ്രഫണ്ട് നേടാൻ ആണെന്ന് കുറ്റപ്പെടുത്തിയ കാനം രാജേന്ദ്രൻ മാവോയിസ്റ്റ് ഏറ്റുമുട്ടൽ നിന്നും തണ്ടർബോൾട്ട് കമാൻഡോ സേന പിന്മാറണമെന്നും ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലുകളുടെ മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ പുറത്തു വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ രാജേന്ദ്രൻ, റിപ്പോർട്ട് പോലീസിനെതിരെയാണെങ്കിൽ പുറത്തു വരാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത് എന്നും വിമർശിച്ചു.
Discussion about this post