പാറ്റ്‌ന : ബിഹാറിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വിവാദ പ്രസ്താവനയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇന്ത്യ തന്റെ അച്ഛനപ്പൂപ്പന്മാരുടെ സ്വത്താണെന്നാണ് ഒവൈസി പറഞ്ഞത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അസദുദ്ദീൻ ഒവൈസി.
“ഞാൻ ചിലപ്പോൾ ഒരു ബീഹാർ സ്വദേശിയായിരിക്കില്ല. പക്ഷേ, ഇന്ത്യയെന്നാൽ എന്റെ അച്ഛന്റെ സ്വത്താണ്. എങ്ങനെയെന്നാൽ എന്റെ അച്ഛൻ, അവരുടെ പൂർവികർ തുടങ്ങിയവരാണ് ഇന്ത്യയിൽ ആദ്യമായി കാലു കുത്തിയത്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യ എന്റെ പൂർവികരുടേതാണ്”- ഒവൈസി കൂട്ടിച്ചേർത്തു. മാത്രമല്ല, തന്റെ പൂർവികരുടെ ഭൂമിയിലാണ് താൻ ജീവിക്കുന്നതെന്നും അതിനാൽ തന്നെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിക്കാനാരും ധൈര്യപ്പെടില്ലെന്നും ഒവൈസി പറഞ്ഞു.
നേരത്തെ, അസദുദ്ദീൻ ഒവൈസിയുടെ സഹോദരനും എഐഎംഐഎം നേതാവുമായ അക്ബറുദ്ദീൻ ഒവൈസിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയിൽ ചെങ്കോട്ടയും ചാർമിനാറും കുത്തബ്മിനാറും നിർമ്മിച്ചത് തന്റെ മുതുമുത്തച്ഛന്മാരാണെന്നായിരുന്നു അക്ബറുദ്ദീൻ ഒവൈസിയുടെ വാദം.
Discussion about this post