ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ഇടപെട്ട് ഇന്ത്യ. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
കഴിഞ്ഞ നവംബർ രണ്ടിന് കിഴക്കൻ ബംഗ്ലാദേശിലെ മുറാദ് നഗറിലുള്ള ഹിന്ദു ന്യൂനപക്ഷങ്ങൾക്കു നേരെ ഇസ്ലാം മതമൗലികവാദികളുടെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തിലാണ് ഇന്ത്യ ഇടപെട്ടിട്ടുള്ളത്. ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണം അന്വേഷിച്ചു വരികയാണെന്നും ഇനിയൊരു ആക്രമണം ഉണ്ടാകാതിരിക്കാൻ പോലീസും അധികൃതരും അതീവ ജാഗ്രത തുടരുന്നുണ്ടെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ ക്യുമില്ല നഗരത്തിലുള്ള ഹിന്ദുക്കളുടെ വീടുകൾ ഇസ്ലാം മതമൗലിക വാദികൾ അഗ്നിക്കിരയാക്കിയത്.
ഇസ്ലാം ഭീകരവാദത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ പ്രശംസിച്ചു കൊണ്ട് ക്യുമില്ല നഗരത്തിലെ ഒരാൾ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്.
Discussion about this post