മുംബൈ : ആത്മഹത്യാ പ്രേരണ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ബോംബെ ഹൈക്കോടതിയാണ് ഹേബിയസ് കോർപ്പസ് ഹർജിയിൽ അർണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്.
ഹർജി പരിഗണിച്ചത് ജസ്റ്റിസുമാരായ എസ്. എസ് ഷിന്ദേയും എം.എസ് കാർണിക്കുമടങ്ങുന്ന ബഞ്ചാണ്. അർണബ് ഹൈക്കോടതിയെ സമീപിച്ചത് കേസ് റദ്ദാക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ്. ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് അർണബ് അലിബാഗ് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നുവെന്നാണ് ലഭ്യമായ വിവരങ്ങൾ. കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നാലു ദിവസത്തിനുള്ളിൽ കേസ് പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ നവി മുംബൈയിലെ തലോജ ജയിലിലാണ് അർണബുള്ളത്. ബുധനാഴ്ച രാവിലെ അറസ്റ്റിലായ അർണബിനെ അലിബാഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിട്ടുള്ളത് 14 ദിവസത്തേക്കാണ്.
Discussion about this post