അൽ-ഖ്വയ്ദ അനുകൂല ഗ്രൂപ്പുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് സ്വീഡിഷ് റിസർച്ച് ഓർഗനൈസേഷനായ നോർഡിക് മോണിറ്റർ. ടർക്കിഷ് ഭീകരവാദ സംഘടനയായ ഇൻസാൻ ഹക് വെ ഹുറിയെത്ലെരി വെ ഇൻസാനി യാർഡിം വഖഫി (ഐഎച്ച്എച്ച്)യുമായി തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് നോർഡിക് മോണിറ്റർ പുറത്തു വിട്ടിട്ടുള്ളത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളും ഐഎച്ച്എച്ച്ലെ അംഗങ്ങളും 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പായി 2018 ഒക്ടോബർ 20-ന് കൂടിക്കാഴ്ച നടത്തിയതായി നോർടിക് മോണിറ്ററിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്ന് യോഗത്തിൽ പങ്കെടുത്തത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ഇ.എം അബ്ദുൾ റഹ്മാനും പ്രൊഫ. പി കോയയുമായിരുന്നുവെന്നാണ് വിവരങ്ങൾ. ഇവർ ഐഎച്ച്എച്ചിന്റെ സെക്രട്ടറി ജനറൽ ദുർമുസ് അയ്ദിൻ, ഐഎച്ച്എച്ച് വൈസ് പ്രസിഡന്റ് ഹുസെയിൻ ഒറുക് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ടർക്കിഷ് ഇന്റലിജൻസ് ഏജൻസിയായ എംഐടിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് ഇൻസാൻ ഹക് വെ ഹുറിയെത്ലെരി വെ ഇൻസാനി യാർഡിം വഖഫി അഥവാ ഐഎച്ച്എച്ച്. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗന്റെ അടുത്ത അനുയായിയായ ഹകം ഫിദനാണ് എംഐടിയുടെ നിയന്ത്രണം.
#BREAKING | Photos of October 2018 secret meeting between India's PFI and Turkish terror-linked group IHH in Turkey out. Details of meeting accessed by European research group Nordic monitor. #PFITurkeySecretMeet
Watch live here: https://t.co/rGQJsiKgt2 pic.twitter.com/UbPzMf1zUs
— Republic (@republic) November 15, 2020
Discussion about this post