ന്യൂഡൽഹി : മാധ്യമങ്ങളിലെ വ്യാജവാർത്തകൾ തടയുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കേന്ദ്രം മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഇലക്ട്രോണിക് മാധ്യമങ്ങൾക്കെതിരെയുള്ള പരാതികൾ പരിഹരിക്കാൻ സംവിധാനമില്ലെങ്കിൽ പുതിയത് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. മാത്രമല്ല, ടിവിയിൽ കാണിക്കുന്ന കാര്യങ്ങൾ രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനമുൾപ്പെടെയുള്ള വാർത്തകൾ മാധ്യമങ്ങൾ വർഗീയവൽക്കരിക്കുകയാണെന്ന് കാണിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യങ്ങൾ വിശദമാക്കിയത്.
Discussion about this post