ഡൽഹി: മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ട 10 തീവ്രവാദികൾക്കായി പാക്കിസ്ഥാൻ തീവ്രവാദ സംഘടനയായ ജമാഅത്ത് ഉദ്ദ്വ പ്രത്യേക പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. ഒരു വശത്ത്, ഭീകരതയ്ക്ക് ധനസഹായം നൽകുകയും, അതിനെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന പാക് നയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മറുവശത്ത് മുംബൈ ആക്രമണത്തിൽ പങ്കില്ലെന്നും അതുമായി ബന്ധപ്പെട്ട തീവ്രവാദ സംഘടനകളുടെ ഗൂഢാലോചനയെ പാക്കിസ്ഥാൻ ആവർത്തിച്ച് നിഷേധിക്കുകയാണ്.
മുംബൈ ആക്രമണത്തിന് 12 വർഷത്തിനുശേഷം പാക്കിസ്ഥാനിലെ പഞ്ചാബിലെ സാഹിവാളിൽ ജമാഅത്ത് ഉദ്ദവ പ്രർത്ഥനാ യോഗം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് പത്രമായ ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ടുചെയ്യുന്നു. ഇതിന്റെ ഭാഗമായി ജമാഅത്ത് പള്ളികളിൽ പ്രാർത്ഥനാ യോഗം നടക്കും.
പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തായ്‌ബ എന്ന തീവ്രവാദ സംഘടനയുടെ രാഷ്ട്രീയ മുഖമാണ് ജമാഅത്ത് ഉദ് ദാവ. സംഘടനയിലെ തീവ്രവാദികളോട് ഈ പരിപാടിയിൽ പങ്ക് ചേരാൻ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. കുപ്രസിദ്ധ തീവ്രവാദിയായ ഹാഫിസ് സയീദ് ജമാഅത്ത് ഉദ് ദാവയുടെ നേതാവാണ്.
2008-ലെ മുംബൈ ആക്രമണത്തിൽ 170 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മുംബൈ ആക്രമണത്തിൽ 9 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പങ്കാളിയായ തീവ്രവാദി അജ്മൽ കസബിനെ സംഭവസ്ഥലത്തുവെച്ചു തന്നെ പിടികൂടി. പിന്നീട് കസബിന് സുപ്രീം കോടതി വധശിക്ഷ നൽകി. മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദാണെന്ന വ്യക്തമായ തെളിവ് ഇന്ത്യ ലോകരാജ്യങ്ങൾക്കു മുൻപിൽ സമർപ്പിച്ചിരുന്നു.
രഹസ്യാന്വേഷണ വിവരം അനുസരിച്ച് ലഷ്‌കറിന്റെ ചീഫ് ഓപ്പറേഷൻ കമാൻഡറും ജിഹാദ് വിംഗ് മാൻ സാക്കി-ഉർ-റഹ്മാൻ ലഖ്‌വിയും അടുത്തിടെ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു. ലാഹോറിലെ സയീദിന്റെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. ജിഹാദിനായി സാമ്പത്തിക സഹായംവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇവിടെ നടന്നതെന്നാണ് സൂചന.
Discussion about this post