ഡൽഹി: ‘ഒരു രാജ്യം, ഒരു വോട്ടർ പട്ടിക, ഒരു തിരഞ്ഞെടുപ്പ്‘ എന്ന ആശയം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ, നിയസഭക, തദ്ദേശ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെ കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്ന സ്ഥിതി വിശേഷമാണ് ഇന്ന് നിലവിലുള്ളത്. ഇതിൽ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ നയങ്ങളിലെ പ്രധാനപ്പെട്ട ഇനമാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത്. രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരുമിച്ച് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് പ്രാഥമിക ലക്ഷ്യം. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകളെയും ലയിപ്പിക്കുക എന്നതാണ് നീക്കം. ഇതു വഴി ചെലവുകളിൽ വൻ കുറവ് വരുത്താമെന്നും സമയവും അദ്ധ്വാനവും ലാഭിക്കാമെന്നും ലാഭിക്കുന്ന തുക വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്നും സർക്കാർ കണക്ക് കൂട്ടുന്നു.
Discussion about this post