മണിപ്പൂരിലുള്ള തമെങ്ലോങ് ജില്ലയിലെ ഇരാങ് നദിയ്ക്കു മുകളിലൂടെയുള്ള പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ സൈന്യം. എൻഎച്ച് 37-ലൂടെയുള്ള ഗതാഗതം കൂടിയാണ് ഇതോടെ പുനഃസ്ഥാപിക്കാനായത്.
ഇംഫാലിനെയും ജിരിബാമിനെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 37 മണിപ്പൂരിലെ ഏറ്റവും സുപ്രധാനമായ ദേശീയ പാതയാണ്. ഇന്ത്യൻ സൈന്യത്തിന്റെ ഈ പ്രവർത്തനം പ്രദേശത്തെ നിരവധി പേർക്കാണ് ഉപയോഗപ്രദമായിട്ടുള്ളത്. കഴിഞ്ഞ മാസം മണൽ കൊണ്ടുപോകുന്ന ഭാരമുള്ള ട്രക്ക് പാലത്തിലൂടെ നീങ്ങവെ പാലം തകരുകയായിരുന്നു. പാലം തകർന്നതിനെ തുടർന്ന് ട്രക്ക് നദിയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെടുകയും ചെയ്തിരുന്നു. നവംബർ 1 നായിരുന്നു സംഭവം.
പാലം തകർന്ന്, ഒരു മാസം തികയുന്നതിനു മുമ്പാണ് സൈന്യം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഡിസംബർ 2 നു മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പാലം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ മുഖ്യമന്ത്രി അതിവേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സൈനികർക്ക് അഭിനന്ദനങ്ങളറിയിച്ചു.
Discussion about this post