ഛണ്ഡീഗഡ്: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തെ പിന്തുണച്ച് ഹരിയാനയിലെ ഒരു ലക്ഷത്തിലധികം കർഷകർ. നിയമത്തിന്റെ മറവിൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഖാലിസ്ഥാൻ ഭീകരരും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്.
ഇതിനിടെയാണ് കർഷക ക്ഷേമത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തെ പിന്തുണച്ച് ഹരിയാനയിലെ കർഷകർ രംഗത്തെത്തിയിരിക്കുന്നത്. നിയമത്തിനു പിന്തുണയറിയിച്ചിരിക്കുന്നത് സംസ്ഥാനത്തെ പ്രമുഖ കാർഷിക സംഘടനയായ ഫാർമർ പ്രൊഡ്യൂസ് ഓർഗനൈസേഷനിലെ കർഷകരാണ്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കർഷകർ കത്തും നൽകിയിട്ടുണ്ട്.
കത്തിൽ കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് നിയമങ്ങളും നിലനിർത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ. കർഷകരെ തെറ്റിദ്ധരിപ്പിച്ച് നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. നിയമം കൊണ്ട് കർഷകർക്കുണ്ടാകുന്ന ഗുണങ്ങൾ മറച്ചുവെച്ച് കർഷകരെ കേന്ദ്രസർക്കാരിനെതിരെ തിരിച്ചുവിടാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
Discussion about this post