ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധമെന്നോണം വിവിധ കർഷക സംഘടനകൾ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഭാരത ബന്ദിലൂടെ രാജ്യത്തിനു നഷ്ട്ടം 32,000 കോടി രൂപ. ഭാരത ബന്ദ് ജന ജീവിതം തടസ്സപ്പെടുത്തുകയില്ലെന്നും ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യാത്ത രീതിയിലുള്ളതായിരിക്കുമെന്നും നേരത്തെ കർഷക സംഘടനകൾ അറിയിച്ചിരുന്നെങ്കിലും രാജ്യത്തെ നിരവധി ജനങ്ങളെ ഭാരത ബന്ദ് കാര്യമായി ബാധിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നുമണി വരെ ഡൽഹിയിലെ കർഷകർ റോഡ് ഉപരോധിച്ച് പ്രതിഷേധമറിയിച്ചിരുന്നു. ഒറ്റ ദിവസം നടത്തിയ ഭാരത ബന്ദിലൂടെ വന്നിട്ടുള്ള നഷ്ട്ടം 32,000 കോടിയാണെന്നുള്ളത് ഏകദേശ കണക്കാണ്. കൃത്യമായി പരിശോധിച്ചാൽ രാജ്യത്തിനു വന്നിരിക്കുന്ന നഷ്ട്ടം എത്രത്തോളം വലുതാണെന്ന് കണ്ടെത്താൻ കഴിയുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കർഷക പ്രതിഷേധങ്ങളുടെ മറവിൽ ചില പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ 138 കോടി ജനങ്ങളിൽ 15 കോടി പേർ കർഷകരാണ്. ഇവരെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസർക്കാരിനെതിരെ തിരിക്കാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്.
Discussion about this post