ഗോവധ നിരോധനം ബിൽ നിയമസഭയിൽ പാസ്സാക്കി കർണാടക സർക്കാർ. ശബ്ദവോട്ടോടെയാണ് ബിൽ പാസ്സായത്. ഇനി ഉപരിസഭയിൽ കൂടി ബിൽ പാസ്സാക്കണം. പശു, കാള, പോത്ത് എന്നിവയെ കൊല്ലുന്നതിന് നിരോധനം ഏർപ്പെടുത്തി. കന്നുകാലി കശാപ്പിന് 50000 മുതൽ അഞ്ച് ലക്ഷം വരെ പിഴ നൽകുന്നതാണ് ബിൽ. പിഴയ്ക്കൊപ്പം ഏഴുവർഷം തടവുശിക്ഷയും ലഭിക്കുന്നതാണ് ബിൽ.
പശുവിനെ കൊന്നാല്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് പാസാക്കിയത്.
ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബില്ലിന്റെ മാതൃകകള്‍ പഠന വിധേയമാക്കിയെന്നും നിയമകാര്യമന്ത്രി ആര്‍. അശോക് വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷം ബില്ലിനെ എതിർത്തു.
Discussion about this post