പനജി: ഗോവ തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തി ബിജെപി. ഫലം പ്രഖ്യാപിച്ച 37 സീറ്റുകളിൽ 25 ഇടത്തും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് ആകെ മൂന്നിടത്ത് മാത്രമാണ് വിജയിച്ചത്. നോർത്ത് ഗോവയിലെ 25 സീറ്റുകളിൽ 18 ഇടങ്ങളിലും ബിജെപി വിജയിച്ചപ്പോൾ ഒരിടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. സൗത്ത് ഗോവയിൽ ഏഴിടങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് രണ്ടിലൊതുങ്ങി.
ഗോവയിലെ 50 തദ്ദേശ സ്വയംഭരണ സീറ്റുകളിൽ 48 ഇടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സാങ്കോളിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പതിനഞ്ച് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 56.82 ശതമാനമായിരുന്നു പോളിംഗ്.
നാല് ലക്ഷത്തിലധികം വോട്ടർമാർ സംസ്ഥാനത്ത് സമ്മതിദാനാവകാശം രേഖപ്പെടുത്തി. മാർച്ച് മാസത്തിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കൊവിഡ് പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു.
Discussion about this post