കടൽതീരത്ത് നിന്നും ഫോസിലെന്ന് കരുതി ശേഖരിച്ചത് രണ്ടാം ലോക മഹായുദ്ധ കാലത്തെ ഗ്രനേഡായിരുന്നുവെന്ന വിവരമറിഞ്ഞ് അമ്പരന്ന് യുവതി. യുകെയിലാണ് സംഭവം. കടൽ തീരത്ത് നിന്നും കൗതുകം തോന്നിയെടുത്തുകൊണ്ട് വന്നത് ഗ്രനേഡായിരുന്നുവെന്നറിഞ്ഞത് വീടിന്റെ അടുക്കളയിൽ വെച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചപ്പോഴാണ്.
അപകടമുണ്ടായത് അടുക്കളയിൽ വെച്ചായതിനാൽ ഗ്രനേഡ് വീട്ടിലേക്ക് കൊണ്ടുവന്ന ജൂഡി ക്രൂസിന്റേയും അവരുടെ എട്ട് വയസ്സുള്ള മകൾ ഇസബെല്ലയുടേയും ജീവൻ രക്ഷപെട്ടു. ജൂഡി ഗ്രനേഡ് കണ്ടെത്തിയ ഉടനെ സാമൂഹ്യമാധ്യമങ്ങളിലും ആർക്കിയോളജി സൈറ്റുകളിലും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ, ഒരാളും ഇതൊരു ഗ്രനേഡായിരുന്നുവെന്ന സൂചനകൾ നൽകിയില്ലെന്ന് ജൂഡി പറയുന്നു.
ഗ്രനേഡ് തീഗോളമായി മാറുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മകൾ ഇസബെല്ല പേടിച്ച് അടുക്കളയിൽ നിന്നും ഓടിവരികയായിരുന്നുവെന്നും ഇതേതുടർന്ന് താൻ ഗ്രനേഡ് സിങ്കിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ജൂഡി മാധ്യമങ്ങളോട് പറഞ്ഞു. അയൽക്കാരാണ് പോലീസിനെയും മറ്റു ഉത്തരവാദിത്തപ്പെട്ടവരെയും വിവരമറിയിച്ചത്.
Discussion about this post