മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. ഇത് നാലാം തവണയാണ് ഇഡി നോട്ടീസ് നൽകുന്നത്.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം രവീന്ദ്രന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഡി ഇതിനു വഴങ്ങിയില്ല. നേരത്തെ മൂന്നു തവണ നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് രവീന്ദ്രന് ഒഴിവാകുകയായിരുന്നു.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരുന്ന രവീന്ദ്രന് കഴിഞ്ഞ ദിവസം ആശുപത്രിവിട്ടിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്.
Discussion about this post