ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂണിയന്റെ കള്ളത്തരങ്ങൾ സുപ്രീംകോടതിയിൽ തുറന്നുകാട്ടി യോഗി സർക്കാർ. ഹത്രാസ് സംഭവത്തിൽ മാധ്യമ പ്രവർത്തകനെന്ന പേരിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ എത്തിയതിനിടെ പിടിയിലായ സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉത്തർപ്രദേശ് സർക്കാർ ഉയർത്തിയിട്ടുള്ളത്.
ലക്ഷങ്ങളുടെ സർക്കാർ ഫണ്ട് സിദ്ദിഖ് കാപ്പന് വേണ്ടി വാദിക്കുന്ന പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകം വെട്ടിച്ചിട്ടുണ്ടെന്ന് യുപി സർക്കാർ കോടതിയിൽ വാദിച്ചു. സിദ്ദിഖ് കാപ്പന് വേണ്ടി വാദിക്കുന്നവർ ഈ പണം വെട്ടിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഇതിൽ കേരള സർക്കാരിന് കീഴിലുള്ള വിജിലൻസ് സംഘം അന്വേഷണം നടത്തിവരികയാണ്. സിദ്ധിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുടെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും യോഗി സർക്കാർ ചൂണ്ടിക്കാട്ടി.
കൂടാതെ, കേരളത്തിലെ പ്രസിദ്ധമായ തൃശ്ശൂരിലുള്ള വടക്കുംനാഥ ക്ഷേത്രത്തിലെ ഭൂമിയും കേരള പത്രപ്രവർത്തക യൂണിയൻ കൈയ്യേറിയിട്ടുണ്ടെന്നും കെ.യു.ഡബ്ലിയു.ജെ ഇങ്ങനെയുള്ള നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവയെല്ലാം വ്യക്തമാക്കുന്ന രേഖകളും നമ്പറുകളും ഉൾപ്പെടെ യുപി സർക്കാർ കോടതിയിൽ ഹാജരാക്കി.
Discussion about this post