ഗുവാഹത്തി: പശ്ചിമ ബംഗാളിന് പിന്നാലെ അസമിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിൽ അമിത് ഷായുടെ സന്ദർശനം അലയൊലികൾ സൃഷ്ട്ടിച്ചു കൊണ്ടിക്കെയാണ് അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ കൂടി സന്ദർശിക്കാൻ അമിത് ഷാ തീരുമാനിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അമിത് ഷാ ഗുവാഹത്തിയിലെ വിമാനത്താവളത്തിലെത്തി. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും നിരവധി ബിജെപി പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് ബിജെപി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
അസമിൽ പുതിയതായി കേന്ദ്രം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളും സന്ദർശനത്തിൽ അമിത് ഷാ പ്രഖ്യാപിക്കും. മാത്രമല്ല, അസം ദർശൻ പദ്ധതിയുടെ ഭാഗമായി ഇന്ന് 8,000 വൈഷ്ണവ മഠങ്ങൾക്കുള്ള സാമ്പത്തിക പാക്കേജിന്റെ ഉദ്ഘാടനം ഗുവാഹത്തിയിൽ അമിത് ഷാ നിർവഹിക്കും. അസം സന്ദർശനത്തിന് ശേഷം അദ്ദേഹം മണിപ്പൂരിലേക്ക് തിരിക്കും.
Discussion about this post