ഡൽഹി: കർഷക നിയമം പൂർണ്ണമായി പിന്വലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. നിയമം പിൻവലിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. കർഷകസംഘടനകളുടെ മറ്റാവശ്യങ്ങളിൽ ചർച്ചയാവാമെന്നും കേന്ദ്ര കാർഷിക മന്ത്രാലയം അറിയിച്ചു.
ഈമാസം 29 ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ നിയമം പിൻവലിക്കുന്നത് ആദ്യവിഷയമായി ചർച്ച ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കേന്ദ്രം നിരാകരിച്ചു.
കാർഷിക നിയമ ഭേദഗതി കർഷകർക്ക് വേണ്ടിയാണെന്നും ഇടനിലക്കാരിടെയും തത്പര കക്ഷികളുടെയും താത്പര്യത്തിന് വഴങ്ങുന്ന പ്രശ്നമില്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമത്തിന്റെ എല്ലാ വശങ്ങളും കർഷകരെ ബോദ്ധ്യപ്പെടുത്തും. അവർക്ക് ആശങ്കയുള്ള ഭാഗങ്ങളിൽ ചർച്ച തുടരും. മിനിമം താങ്ങുവില സംബന്ധിച്ചും മണ്ഡി സംവിധാനത്തെക്കുറിച്ചുമുള്ള കർഷകരുടെ അഭിപ്രായം വിശ്വാസത്തിലെടുക്കുമെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി.
Discussion about this post