ജക്കാർത്ത: മതതീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയതിന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതസംഘടനയായ ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ടിനെ ഇന്തോനേഷ്യ നിരോധിച്ചു. വിവാദ മതനേതാവ് റിസീഖ് ശിഹാബാണ് സംഘടനയുടെ തലവൻ. സംഘടനയെ നിരോധിച്ചെന്നും സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും സര്‍ക്കാർ വ്യക്തമാക്കി.
1998ലാണ് ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ട് രൂപീകരിക്കപ്പെടുന്നത്. ഹിന്ദുക്കൾ, സിഖുകാർ എന്നിവര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളിലൂടെ സംഘടന തീവ്രമത വിദ്വേഷം പ്രചരിപ്പിച്ച് വളർന്നു. വൈകാതെ ഇന്തോനേഷ്യന്‍ രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി സംഘടന മാറി. ജക്കാര്‍ത്ത മുന്‍ ഗവര്‍ണര്‍ ബാസുകി ജഹാജ പൂര്‍ണാമയെ മതനിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കുന്നതിൽ സംഘടന ശക്തമായ സ്വാധീനം ചെലുത്തി.
നേരത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂറ്റര്‍ റാലികള്‍ നടത്തിയതിന് സംഘടനാ തലവൻ റിസീഖ് ശിഹാബിനെ അറസ്റ്റ് ചെയ്തിരുന്നു. വനിതാ പ്രവര്‍ത്തകക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. സംഘടനയിലെ പലരും ലൈംഗിക അരാജകവാദികളാണെന്നും ആരോപണമുണ്ട്.
Discussion about this post