ഡൽഹി: പാകിസ്ഥാൻ മുസ്ലീങ്ങളലാത്തവരുടെ ശവപ്പറമ്പാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹിന്ദുക്കളുടെ കൊലപാതകം, ഹിന്ദുക്കളെ നിർബ്ബന്ധിത മത പരിവർത്തനത്തിന് വിധേയരാക്കൽ, മുസ്ലീം ഇതര വിഭാങ്ങളെ ബലാത്സംഗം ചെയ്യൽ എന്നിവ പാകിസ്ഥാന്റെ ദിനചര്യകളാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു.
തീവ്ര ഇസ്ലാം വിശ്വാസികളായ ചിലർ കഴിഞ്ഞ ദിവസം ഖൈബർ പക്തൂൺഖ്വയിലെ ക്ഷേത്രം നശിപ്പിച്ചതിനെ വിഎച്ച്പി ശക്തമായി അപലപിച്ചു. അക്രമാസക്തമായ റാലി തടയാൻ പാക് ഭരണകൂടം തയ്യാറായിരുന്നെങ്കിൽ ക്ഷേത്രം തകർക്കപ്പെടില്ലായിരുന്നു. ഇത്തരം അക്രമങ്ങൾ പാക് സർക്കാരിന്റെ മൗനാനുവാദത്തോട് കൂടിയാണ് നടക്കുന്നതെന്നും സുരേന്ദ്ര ജയിൻ വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രസക്തി. പാകിസ്ഥാനിൽ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന ഹിന്ദുവിന്റെ അവസാന അഭയകേന്ദ്രമാണ് ഇന്ത്യ. നമ്മൾ കൂടി അവരെ കൈവെടിഞ്ഞാൽ അവർ എവിടെ പോകും? ഈ വസ്തുതകൾ മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർ പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും സുരേന്ദ്ര ജയിൻ ആവശ്യപ്പെട്ടു.
Discussion about this post