റാഞ്ചി: വസ്തു തർക്കത്തിന്റെ പേരിൽ ഗ്രാമവാസിയെ വെടിവെച്ചു കൊന്ന കമ്മ്യൂണിസ്റ്റ് ഭീകരനെയും ഭാര്യയെയും നാട്ടുകാർ തല്ലിക്കൊന്നു. ജാർഖണ്ഡിലെ പലാമുവിലാണ് സംഭവം. പ്രകാശ് സിങ്, ഭാര്യ തെരങ്കാനി ദേവി എന്നിവരെയാണ് രോഷാകുലരായ നാട്ടുകാർ ഓടിച്ചിട്ട് അടിച്ചു കൊന്നത്.
വസ്തു തർക്കത്തെ തുടർന്ന് വിനോദ് സിംഗ് എന്നയാളെയാണ് പ്രകാശ് സിംഗ് വെടിവെച്ചു കൊന്നത്. കമ്യൂണിസ്റ്റ് ഭീകരരുടെ ആധിപത്യമുള്ള പ്രദേശമാണ് പലാമു.
വിനോദ് സിംഗിനെ വെടിവെച്ചു വീഴ്ത്തിയ ശേഷം പ്രകാശ് സിംഗും ഭാര്യയും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കോപാകുലരായ ഗ്രാമവാസികൾ ഇയാളുടെ ആയുധങ്ങള്‍ പിടിച്ചുവാങ്ങിയ ശേഷം ഓടിച്ചിട്ട് തല്ലി. മർദ്ദനമേറ്റ് പ്രകാശ് സിംഗും ഭാര്യയും മരിക്കുകയായിരുന്നുവെന്ന് പലാമു എസ് പി സഞ്ജീവ് കുമാർ പറഞ്ഞു.
കൊല്ലപ്പെട്ട പ്രകാശ് സിംഗ് മാവോയിസ്റ്റ് അനുകൂല സംഘടനയായ ജെ ജെ എം പിയുടെ പ്രവർത്തകനാണ്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
Discussion about this post