ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് സർക്കുലർ തിരുവതാംകൂർ ദേവസ്വംബോർഡിൻറെ പേരിൽ സർക്കുലർ പ്രചരിക്കുന്നു.എന്നാൽ സർക്കുലർ ദേവസ്വം ബോർഡിൻറേതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ദേവസ്വം ബോർഡ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ലെന്നാണ് സൂചന.
ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.
ആവാസ മേഖലകളിൽ ശബ്ദതവ്രത 55DB വരെയേ പാടുള്ളു എന്ന് ഉറപ്പു വരത്തണം. ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി അനുവദനീയമായ ശബ്ദത്തിൽ ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരത്തണമെന്നും സർക്കുലറിൽ പറയുന്നു.
ശബ്ദമലിനീകരണം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനും സർക്കുലറിൽ തിരുവതാംകൂർ ദേവസ്വംബോർഡ് ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല ആരാധനാലയങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കോളാമ്പികൾ എടുത്ത് മാറ്റാനും തീരുമാനമെടുത്തതായി ദേവസ്വംബോർഡ് സർക്കുലറിൽ പറയുന്നു.
Discussion about this post