ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് വാക്സിനേഷന് തുടക്കമായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷന്‍ ക്യാമ്ബെയിന് തുടക്കം കുറിച്ചിട്ടുള്ളത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മോദി വാക്സിനേഷന്‍ ക്യാമ്ബെയിന് തുടക്കം കുറിച്ച് സംസാരിച്ചത്. “പ്രതിസന്ധിക്കും നിരാശയുടെ അന്തരീക്ഷത്തിനും ഇടയില്‍, ഞങ്ങളെ രക്ഷിക്കാനായി ഒരാള്‍ തന്റെ ജീവന്‍ നിലനിര്‍ത്തുന്നതിലൂടെ പ്രത്യാശ പകരുകയായിരുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
വാക്സിനേഷന്‍ ആരംഭിച്ചെങ്കിലും സാമൂഹ്യ അകലം പാലിക്കല്‍, മാസ്ക് ധരിക്കുന്നത് എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ നിലവിലുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളാണ് രാജ്യത്താദ്യം പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. എയിംസിലാണ് വാക്‌സിനേഷൻ നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ സാന്നിദ്ധ്യത്തിലാണ് വാക്‌സിനേഷൻ നടന്നത്.
എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും വാക്‌സിൻ സ്വീകരിച്ചു.ഇന്ന് രാവിലെ 10.30നാണ് രാജ്യത്ത് വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചത്. വാക്‌സിൻ സ്വീകരിച്ചാലും കൊറോണ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം മാത്രമെ വാക്‌സിൻ പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് വാക്‌സിൻ നൽകുക.
ഒരു ബൂത്തിൽ നൂറ് പേർക്കെന്ന കണക്കിൽ കൊവാക്‌സിനോ കൊവിഷീൽഡോ ആണ് നൽകുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകൾ സ്വീകരിക്കേണ്ടത്. വാക്‌സിൻ സ്വീകരിച്ച ശേഷം നേരിയ പനിയോ ജലദോഷമോ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Discussion about this post